ഇന്നലെ നെറ്റ് എക്സാം ആയിരുന്നു വെഞ്ഞാറമൂട് ആയിരുന്നു സെന്റർ. പ്രതീക്ഷിച്ചതിലും പ്രയാസമായിരുന്നു. എക്സാമിന് ശേഷം ക്യാമ്പസിൽ പോയി പുസ്തകങ്ങളെല്ലാം കണ്ടു. രാത്രി പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട് ഉണ്ടായിരുന്നു.
ഒരുപാട് ആഗ്രഹത്തോടെയാണ് മലയാളഭാഷ പഠിക്കാനായി തെരഞ്ഞെടുത്തത്. ടീച്ചിങ് പ്രാക്ടീസിനായി ഒന്നാം ഘട്ടത്തിൽ സെന്റ് ജോൺസിൽ പോയപ്പോൾ കുട്ടികൾക്ക് മലയാളം ശരിയായി എഴുതാനും വായിക്കാനും അറിയില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. പ്രബന്ധത്തിന് വിഷയം തെരഞ്ഞെടുത്തത് അതുകൊണ്ടുതന്നെ പ്രൈമറി ക്ലാസുകളിലെ മാതൃഭാഷാ ബോധനം :വിമർശനാത്മക പഠനം എന്നതായിരുന്നു. സെന്റ് മേരീസിലെ ടീച്ചിങ് പ്രാക്ടീസിനിടയിൽ ദത്തശേഖരണം നടത്തി പ്രോജക്ട് പൂർത്തിയാക്കിയപ്പോൾ. ഭാഷ വിദ്യാർത്ഥി എന്ന നിലയിൽ അഭിമാനം തോന്നി. പ്രബന്ധത്തോടൊപ്പം "എങ്ങനെ മലയാളം പഠിപ്പിക്കാം" എന്ന കൈ പുസ്തകവും ദീപ്തി ടീച്ചറുടെ മാർഗനിർദ്ദേ ശത്തിൽ ചെയ്യാൻ കഴിഞ്ഞു.ഇനിയെങ്കിലും കുട്ടികളെ നന്നായി അധ്യാപകർ പഠിപ്പിക്കട്ടെ.. എന്റെ പ്രബന്ധം അധ്യാപകർക്കായി തയ്യാറാക്കപ്പെട്ട "എങ്ങനെ മലയാളം പഠിപ്പിക്കാം "എന്ന കൈ പുസ്തകം.
ഇന്ന് മനോഹരമായ ഒരു ദിവസമായിരുന്നു .ജോജു സാർ സെന്റ് ജേക്കബ് ട്രെയിനിങ് കോളേജിൽ ഞങ്ങളെ ഉച്ചയ്ക്ക് കൊണ്ടുപോവുകയും " ഇംപോട്ടൻസ് ഓഫ് പീസ് എജ്യുക്കേഷൻ '' എന്ന വിഷയത്തിൽ എനിക്ക് സെമിനാർ ചെയ്യാനും സാധിച്ചു . ഞങ്ങളുടെ പേടിയെല്ലാം മാറ്റി ഞങ്ങളെ സ്ലൈഡ് ചെയ്യാനും പേപ്പർ ഭംഗിയായി അവതരിപ്പിക്കാനും സഹായിച്ച ജോജു സാർ മരണമാസ്സാണ്. സാർ ഞങ്ങളുടെ കൂടെയുണ്ടെങ്കിൽ എന്തും കീഴടക്കാം എന്ന ധൈര്യം ഞങ്ങൾ ഓരോരുത്തർക്കും പതിയെ ലഭിച്ചു തുടങ്ങി. ടെൻഷൻ ആകുമ്പോൾ സാറിൻ്റെ മുഖത്തേക്ക് ഒന്ന് നോക്കിയാൽ മതി എവിടെനിന്നോ വല്ലാത്ത ഒരു തരം പോസിറ്റീവ് എനർജി ഞങ്ങൾക്ക് ലഭിക്കും. സാർ എല്ലാവരോടും എൻ്റെ മക്കൾ എന്ന് ഞങ്ങൾ ആറുപേരെയും പരിചയപ്പെടുത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരു അധ്യാപകൻ തന്റെ മുന്നിലെത്തുന്ന വിദ്യാർത്ഥികളെയെല്ലാം സ്വന്തം മക്കളെ പോലെ കരുതണം എങ്കിൽ അദ്ദേഹം എത്ര വലിയവൻ ആയിരിക്കും .സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ ഞങ്ങൾ ആറുപേരും സാറിനോട് കടപ്പെട്ടിരുന്നു.നന്ദി സാർ സെമ...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ